2009, മേയ് 5, ചൊവ്വാഴ്ച

അമ്മയെഴുതിയിരുന്ന

കത്തുകളിലൊടുവിലായി

പിച്ചവച്ചു തുടങിയ

കുറെ അക്ഷരങലുന്ദായിരുന്നൂ...

ഇഗ്ലീഷിലും മലയാളത്തിലുമായ്

ചിതറിയ മുല്ലമൊട്ടു പോലുള്ള

ആ അക്ഷരങള്‍ക്കിടയിലായ്

അവളുടെ കുഞ്ഞു കുഞ്ഞു ആശകളും

വലിയ വലിയ സ്വപ്നങളും

അവളോളം പോന്ന

ഒരു മയില്‍പ്പീലിയുമുന്ദായിരുന്നൂ..



അവള്‍ക്കുവേന്ദി സ്വരുക്കൂട്ടിയ

കൊച്ചു കൊച്ചു സമ്മാനങളും

എഴുതാന്‍ ബാക്കി വച്ച മറുപടികളും

ആരെയും കാണിക്കാത ഞാനൊഴുക്കിയ

കണ്ണീരിലിലൊലിച്ചു പോയി..

അപ്പോ​‍ഴും ആ മയില്‍പ്പീലി

എന്റെ നെഞ്ചോടൊട്ടി നിന്നൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ